Sports
ഓൾഡ് ട്രഫോർഡ്: ആദ്യ പകുതിയിലെ വിവിയാൻ മിഡെമയുടെ ഇരട്ട ഗോൾ മികവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് (3-0) മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ മിന്നും ജയം.
ജയത്തോടെ വനിതാ സൂപ്പർ ലീഗ് ഫുട്ബോളിൽ 2016ന് ശേഷം ലീഗ് കിരീടമെന്ന സ്വപ്നത്തിലേക്ക് സിറ്റി കൂടുതൽ അടുത്തു. ആദ്യ പകുതിയുടെ 17, 19 മിനിറ്റുകളിൽ വിവിയാൻ മിഡെമ യുണൈറ്റഡ് വല കുലുക്കി. രണ്ടാം പകുതിയിൽ കാസ്പരിജി സിറ്റിയുടെ മൂന്നാം ഗോളും നേടി തകർപ്പൻ ജയമൊരുക്കി.
വിജയത്തോടെ 22 മത്സരങ്ങളിലെ 19 എണ്ണം പൂർത്തിയാക്കിയപ്പോൾ ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 49 പോയിന്റായി. എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ 2-5ന് തോൽപ്പിച്ച ആഴ്സണൽ 11 പോയിന്റുകൾ പിന്നിലായി 38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
Sports
റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് സെനഗൽ. ആതിഥേയരായ മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. സെനഗൽ ഫുട്ബോൾ ചരിത്രത്തിലെ രണ്ടാം നേഷൻസ് കപ്പ് കിരീടമാണിത്. നേരത്തേ 2021ലാണ് സെനഗൽ ആദ്യമായി കിരീടം സ്വന്തമാക്കിയത്.
റബാത്തിൽ നടന്ന മത്സരത്തിൽ മികച്ച പോരാട്ടം നടത്തിയ ഇരു ടീമിനും അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ നാലാം മിനിറ്റിൽ പാപെ ഗുയെയിലൂടെയാണ് സെനഗൽ വിജയഗോൾ നേടിയത്.
ഫൈനൽ നാടകം
മത്സരത്തിന്റെ 90 മിനിറ്റുകൾക്ക് ശേഷമുള്ള അധിക സമയം നാടകീയതകളുടേതായിരുന്നു. 90+2 മിനിറ്റിൽ സെനഗലിന്റെ സെക് നേടിയ ഗോൾ, ഹക്കിമിയെ ഫൗൾ ചെയ്തു എന്ന കാരണത്താൽ റഫറി നിഷേധിച്ചു.
ഇതിന് തൊട്ടുപിന്നാലെ 90+8 മിനിറ്റിൽ മൊറോക്കോയുടെ ബ്രാഹിം ഡിയാസിനെ ഡിഒൗഫ് ഫൗൾ ചെയ്തതിന് മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചു. ഈ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് കോച്ച് സെനഗൽ ടീമിനോട് കളി മതിയാക്കി തിരികെ കയറാൻ ആവശ്യപ്പെട്ടു.
സെനഗൽ താരങ്ങൾ മൈതാനം വിട്ടു പുറത്തുപോയി. ഏകദേശം പത്ത് മിനിറ്റോളം കളി തടസപ്പെട്ടു. ഒടുവിൽ നായകൻ സാദിയോ മാനെയുടെ ഇടപെടലിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്.
സ്വന്തം ആരാധകർക്കു മുന്നിൽ അരനൂറ്റാണ്ടിനുശേഷം കിരീടം വീണ്ടെടുക്കാമെന്ന മൊറോക്കോയുടെ ആഗ്രഹം സഫലമായില്ല. 1976ലായിരുന്നു അവരുടെ ഏക കിരീടനേട്ടം.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു.
മത്സരത്തിന്റെ 65-ാം മിനിറ്റിൽ ബ്രയാൻ ബ്യൂമോയും 76-ാം മിനിറ്റിൽ പാട്രിക് ഡോർഗുവുമാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്.
Sports
പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിരീടം ജാര്‍ഖണ്ഡിന്. കലാശപ്പോരിൽ ഹരിയാനയെ 69 റൺസിനാണ് തകർത്താണ് ജാര്‍ഖണ്ഡ് കന്നിക്കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: ജാര്‍ഖണ്ഡ് 263/3 ഹരിയാന 193 (18.3).
ജാർഖണ്ഡ് ഉയർത്തിയ 262 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന 193 റൺസിന് ഓൾ ഔട്ടായി. ഹരിയാനയ്ക്ക് വേണ്ടി യഷ് വർധൻ ദലാൽ (53), സാമന്ത് ദേവേന്ദ്രർ (38) നിഷാന്ത് സിന്ധു (31) എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല.
ജാർഖണ്ഡിന് വേണ്ടി ബാൽ കൃഷ്ണയും സുശാന്ത് മിശ്രയും മൂന്ന് വിക്കറ്റ് വീതം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡിനായി ഇഷാൻ കിഷൻ (101) സെഞ്ചുറി നേടി. കുമാര്‍ കുഷാഗ്ര (38 പന്തില്‍ 81 ), അനുകൂല്‍ റോയിയും (20 പന്തില്‍ 40*) റോബിന് മിന്‍സും(14 പന്തില്‍ 31*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനെ കളിയിലെ താരമായും അനുകുൽ റോയിയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.
Sports
സ്പെയിൻ: ലാ ലിഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. റയൽ ബെറ്റിസിനെതിരേ നടന്ന മത്സരത്തിൽ മൂന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ ജയം സ്വന്തമാക്കിയത്. ബാഴ്സയ്ക്കുവേണ്ടി ഫെറാൻ ടോറസ് ഹാട്രിക് നേടി തിളങ്ങിയപ്പോൾ റൂഡി ബാർഡ്ജിയും ലാമിൻ യമാലും ഓരോ ഗോൾ നേടി.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റയൽ ബെറ്റിസാണ് ആദ്യം ലീഡെടുത്തത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ ആന്റണിയാണ് ബാഴ്സയുടെ വലകുലുക്കിയത്. ലീഡ് വഴങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ബാഴ്സ തിരിച്ചടിച്ചു. 11-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ബാഴ്സ ഒപ്പമെത്തി്. രണ്ട് മിനിറ്റിനുള്ളിൽ രണ്ടാം ഗോളും നേടിയ ടോറസ് 40-ാം മിനിറ്റിൽ ഹാട്രിക് തികച്ചു. ഇതിനിടയിൽ റൂഡി ബാർഡ്ജിയും അക്കൗണ്ട് തുറന്നു.
59-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലാമിൻ യമാൽ ഗോളാക്കി മാറ്റിയതോടെ ബാഴ്സ നാല് ഗോളുകളുടെ ലീഡ് സ്വന്തമാക്കി. 85-ാം മിനിറ്റിൽ ഡിയഗോ ലോറന്റെയും 90-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കുച്ചോ ഹെർണാണ്ടസും ഗോളുകൾ കണ്ടെത്തിയെങ്കിലും ബെറ്റിസിനെ വിജയത്തിലെത്തിക്കാനായില്ല.
മറ്റ് മത്സരങ്ങളിൽ വില്ലാറയൽ 2-0ന് ഗറ്റാഫയെയും ആൽവ്സ് 1-0ന് റിയൽ സൊസൈഡിനെയും അത്ലറ്റിക് ക്ലബ് 1-0ന് അത്ലറ്റികോ മാഡ്രിഡിനെയും പരാജയപ്പെടുത്തി.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. സ്കോർ ഇന്ത്യ: 251/10 (49.5) ദക്ഷിണാഫ്രിക്ക് 252/7 ( 48.5). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക് ഏഴു പന്തും മൂന്നു വിക്കറ്റും കൈയിലിരിക്കെ മറികടന്നു.
രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ ആറു റൺസ് ആയപ്പോഴേക്കും തസ്മിൻ ബ്രിട്ട്സ് പൂജ്യത്തിനു പുറത്തായി. തുടർന്ന് വന്നവർക്ക് നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഒരു ഘട്ടത്തിൽ 81/5 എന്ന നിലയിലായിരുന്നു.
ഓപ്പണർ ലോറ വോൾവാർട്ട് (70) നടൈൻ ഡി ക്ലെർക്ക് (84) എന്നിവർ കളം നിറഞ്ഞതോടെ കളി ഇന്ത്യയുടെ കൈയിൽ നിന്നും വഴുതിപ്പോയി. ക്ലോ ട്രയൺ (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ചുറി നേടിയ റിച്ച ഘോഷിന്റെ (94) ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. 102 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ റിച്ച - അമന്‍ജോത് കൗര്‍ (13) സഖ്യമാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ഏഴാം വിക്കറ്റിൽ ഇവരും 51 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ റിച്ചയ്ക്കൊപ്പം സ്നേഹ് റാണ ക്രീസില്‍ (33) എത്തിയതോടെ സ്കോറിന്റെ വേഗം കൂടി. ഇരുവരും 53 പന്തില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ചലോ ട്രിയൻ മൂന്നും മരിസെയ്ൻ കാപ്, നദിൻ ഡി ക്ലർക്ക്, നൊൻകുലുലെകോ മബ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.